2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍ വില്‍ക്കുന്നവര്‍ .....


രാമേട്ടന്‍ ഹൃദയം തുറക്കുക എന്നോട് മാത്രമാണ് .കാരണം എഴുതാനും വായിക്കാനും അറിയാത്ത രാമേട്ടന് കത്തുകള്‍ എഴുതുന്നതും വായിച്ചു കേള്‍പ്പിക്കുന്നതും ഞാനാണ് .ഈ ഫ്ലാറ്റിന്‍റെ കാവല്‍ ക്കാരനായി രാമേട്ടന്‍ ജോലി ചെയ്യാന്‍ തുടങ്ങിയട്ടു 25 വര്‍ഷമായി .ഭാര്യയുടെ കത്ത് വരുന്നദിവസം രാമേട്ടനെ കണ്ടാലറിയാം .എന്തൊരു സന്തൊഷമാണന്നൊ ആ മുഖത്ത്‌ . രാമേട്ടന് നാട്ടില്‍ ഭാര്യയും ഒരു മകളും മാത്രമേ ഉള്ളു .മകളെ കുറിച്ചു പറയുമ്പോള്‍ രാമേട്ടന് ആയിരം നാവാണ് .പത്താം ക്ലാസ്സില്‍ നല്ലമാര്‍ക്കൊടെ ജയിച്ചമകളെ ഒരു സര്‍ക്കര്‍ ജോലിക്കാരി ആക്കണം എന്നാണ് രാമേട്ടന്റെ ആഗ്രഹം .ഫ്ലാറ്റ് ഉടമയുടെ ക്രുരമായ പെരുമാറ്റം സഹിച്ച് ഈ മണലാരണ്യത്തില്‍ ജീവിക്കുന്ന രാമേട്ടന്റെ സ്വോപനങ്ങള്‍ മകളിലാണ് .നാല് വര്‍ഷം കു‌ടുപോഴാണ് രാമേട്ടന്‍ നാട്ടില്‍ പോകുക .രാമേട്ടന്റെ ശമ്പളം വീട്ടുചെലവിനും മകളുടെ പഠിത്തത്തിനും തികയുന്നില്ല എന്നാണ് ഭാര്യയുടെ പരാതി . മകള്‍ക്ക് ഇപ്പോള്‍ പുതിയ ഒരു ആഗ്രഹം വന്നിരിക്കുന്നു .അവള്‍ക്ക് അഭിനയം പഠിക്കണം . അത് വായിച്ചു കേള്‍പ്പിക്കുമ്പോള്‍ രാമേട്ടന്റെ മുഖത്തെ ഭാവ വെത്യാസം ഞാന്‍ ശ്രദ്ധിച്ചിരിന്നു .അവളുടെ കൂടെ പഠിച്ച കുട്ടി ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നു നല്ല പണവും സമ്പാദിക്കുന്നു അത്രെ . ഭാര്യയുടെ നിരന്തരമായ അഭ്യര്‍ഥനയും മകളുടെ നിരാഹാര സമരവും ചേര്‍ന്നപ്പോള്‍ രാമേട്ടന്‍ മനസില്ല മനസോടെയാണ് പട്ടണത്തിലെ ഒരു സ്ഥാപനത്തില്‍ അഭിനയം പഠിക്കാന്‍ ചേര്‍ത്തത് .പിന്നീട് വന്ന കത്തുകളിലെ മകളുടെ സ്വോഭാവത്തിലെ മാറ്റം രാമേട്ടനെ വല്ലാതെ വേദനിപ്പിക്കുന്നുടയിരിന്നു .ഓഫീസ്സിലെ ഒരു തിരക്കുപിടിച്ച ദിവസത്തിനിടയില്‍ ആണ് രാമേട്ടന്റെ ഭാര്യ എന്‍റെ ഫോണിലേക്ക് വിളിച്ചത് .കഴിഞ്ഞ ദിവസം മുതല്‍ മകളെ കാണാന്‍ ഇല്ലത്രെ .അവരുടെ സംസാരത്തിലെ വിഷ്മത്തെക്കള്‍ രാമേട്ടനോട്‌ ഇത് എങ്ങനെ പറയും എന്ന വിഷമമായിരിന്നു എനിക്ക് . രാമേട്ടനെ വിളിച്ചിരുത്തി അത് പറയുമ്പോള്‍ അദേഹത്തിന്റെ വിറയ്ക്കുന്ന കൈകളില്‍ ഞാന്‍ മുറുക്കി പിടിച്ചിരുന്നു .ഒരു വിധത്തില്‍ അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിച്ച് ഞാന്‍ എന്‍റെ റുമിലെക്ക് പോയി. ടെലിവിഷനില്‍ ഒരു വാര്‍ത്താ ചാനില്‍ ഒരു ഫ്ലാഷ് ന്യൂസ് .നാട്ടില്‍ പട്ടണത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും നാല് ചെരുപ്പക്കാരയൂം ഒരു പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റു ചെയുന്ന രംഗം .ഞാന്‍ ഒന്നു കൂടെ നോക്കി .എനിക്ക് വിശ്വസിക്കാന്‍ കഴിയുനില്ല.രാമേട്ടന്റെ കത്തുകളിളുടെ കണ്ട അദേഹത്തിന്റെ മകള്‍ ..... ഈശ്വോരാ ഞാന്‍ ഇത് എങ്ങനെ പറയും രാമേട്ടനോട്‌ .ഈ രാത്രിയില്‍ എനിക്ക് അതിന് കഴിയില്ല .രാവിലെ ഉറക്കമുണര്‍ന്നു ഞാന്‍ ആദ്യം പോയത് രാമേട്ടനെ കാണാന്‍ ആയിരിന്നു. പക്ഷെ രാമേട്ടന്‍ അവിടെ ഉണ്ടയിരിന്നില്ല .പുലര്‍ച്ചെ കുഴഞ്ഞു വീണു കിടന്ന രാമേട്ടനെ ആരോ ഹോസ്പിറ്റലില്‍ അക്കിയത്രേ .ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നു രാമേട്ടനെ കാണുമ്പൊള്‍ അദേഹം നല്ല ഉറക്കംമായിരിന്നു .ഞാന്‍ ഡോക്ടരരോടെ തിരക്കിയപ്പോള്‍ .ഒരു ഭാഗം തളര്‍ന്നു പോയന്നു പറഞ്ഞു .എനിക്ക് വിശ്വസിക്കാന്‍ കഴിയുനില്ല.ഞാന്‍ വീണ്ടും രാമേട്ടന്റെ മുറിയിലേക്ക് ചെന്നു .രാമേട്ടന്‍ ഉണര്‍ന്നിരിന്നു.എന്നെ കണ്ടപ്പോള്‍ ചിരിച്ച് കൊണ്ടേ എന്തൊക്കയോ വിളിച്ച് പറയന്നു .അവക്തമായ വാക്കുകളില്‍ മകള്‍ക്ക് ജോലികിട്ടി എന്ന് മാത്രം പറഞ്ഞത് എനിക്ക് മനസിലായി .ഈ അവസ്ഥയില്‍ അദേഹത്തെ കണ്ടു നില്‍ക്കാന്‍ എനിക്ക് കഴിയുനില്ല ,ഞാന്‍ തിരിച്ച് നടന്നു .ഓഫീസിലേക്ക് കാര്‍ ഓടിക്കുമ്പോള്‍ വഴിയരികില്‍ പത്രം വില്‍ക്കുന്ന ഒരു മധ്യ വയസ്ക്കനെ കണ്ടു .ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ അയാള്‍ അയാള്‍ ജോലിചെയ്യുകയാണ് .ഞാന്‍ ആലോചിച്ചു .അയാള്‍ മറ്റൊരു രമേട്ടനാകാം .അയാള്‍ക്കും നാട്ടില്‍ ഒരു മകള്‍ ഉണ്ടാവാം ....ഈശ്വര അയാള്‍ക്ക് നല്ലത് വരുത്തേണമേ ....ഞാന്‍ മനസ്സില്‍ പറഞ്ഞു .കാഴ്ചകളെ പിന്നിലാക്കി എന്‍റെ കാര്‍ നീങ്ങി തിരക്കുകളിലേക്ക് .........................

1 അഭിപ്രായം:

  1. കൊള്ളാം സുഹൃത്തേ...രാമേട്ടനെ പോലെയുള്ള അനേകം പിതാക്കള്‍ക്കും അവരുടെ പെണ്‍ മക്കള്‍ക്കും വേണ്ടിയുള്ള നിന്‍റെ പ്രാര്‍ഥനയില്‍ കൂടെ ഞാനുമുണ്ട്....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ