2009, ഫെബ്രുവരി 1, ഞായറാഴ്‌ച

പകല്‍ക്കിനാവുകള്‍


ബസ്സ് ഇറങ്ങി വയലുകള്‍ക്ക് നടുവിലുടെ ഉള്ള ഈ ചെമ്മണ്‍ പാതയിലുടെ നടക്കുമ്പോള്‍ ഇളം കതിരുകളെ തലോടി എത്തുന്ന ഈ കാറ്റിന് ഒരു നാട്ടിന്‍ പുറത്തുകാരിയുടെ ഭാവമാണ് .നീണ്ടു നിവര്‍ന്നു കിടക്കുന്ന ഈ പാതയില്‍ നിന്നാല്‍ എന്‍റെ വീട് കാണാം .വീടിന്‍റെ കോണില്‍ പുറത്തു നിന്നും കടക്കാന്‍ പാകത്തില്‍ ആണ് എന്‍റെ മുറി . ഞാന്‍ പതിയെ വീട്ടിലേക്ക് നടന്നു . .കയ്യില്‍ ഇരുന്ന ബാഗ് മേശയിലേക്ക്‌ വലിച്ചെറിഞ്ഞു ഞാന്‍ കട്ടിലില്‍ ഇരന്നു
.''ഇന്നും ജോലി തെണ്ടിയട്ട് നിന്‍റെ മകന്‍ വന്നോ ''അമ്മയോട് അച്ചന്‍റെ ഉച്ചത്തില്‍ ഉള്ള ശബ്ദം ഞാന്‍ കേട്ടു.ഇതൊക്കെ പതിവ് കാഴ്ചകള്‍ ആയതിനാല്‍ എനിക്ക് ഇതൊക്കെ ഒരു ശീലമായിരിക്കുന്നു .നാട്ടില്‍ ഒരു ജോലി അതാണല്ലോ എന്‍റെ സ്വപ്നം. വിദേശത്തുള്ള ചേട്ടന്‍ കുടുംബും വരുമ്പോള്‍ ആണ് ഈ സംസാരം കുടുതല്‍ കേള്‍ക്കുക .അവര്‍ കൊണ്ടു വന്ന വിസ നിഷേധിച്ചതിനാല്‍ ആണ് അച്ഛന് എന്നോട് കുടുതല്‍ ദേഷ്യം .'' എന്തിനാ ഉണ്ണി അച്ഛനെ കൊണ്ട് ഇങ്ങനെ ചീത്ത കേള്‍പ്പിക്കുന്നത് .ഇനി എങ്കിലും അച്ഛന്‍ പറയുന്നത് അനുസരിച്ചുകുടെ ?'' ചായ യുമായി വന്ന അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിന്നു. ഹൊ എനിക്ക് എങ്ങനെ കഴിയും മറ്റൊരു രാജ്യവും അവിടുത്തെ ജോലിയും .സ്വന്തം നാടിനെയും അതിന്‍റെ മഹത്വ ത്തിനെയും കുറിച്ച് കവലകള്‍ തോറും പ്രസംഗിച്ച് നടക്കുന്ന എനിക്ക് ഒരിക്കലും കഴിയില്ല .ഞാന്‍ പഠിച്ച തത്വശാസ്ത്രം .ഒരക്കലും അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്നതായിരിന്നില്ല .
''കാല്‍ കാശിനു പോലും വരുമാനമില്ലാതവന് എന്‍റെ മകളെ കൊടിക്കില്ലന്നു പറഞ്ഞതും ജീവന് തുല്യം സ്നേഹിച്ച അവളെ മറ്റൊരാള്‍ കൊണ്ടു പോകുന്നതും നോക്കി നിന്നതും ഈ തത്ത്വശ്രസ്ത്രത്തിന്റെ പിന്‍ ബലത്തില്‍ ആവും. ചിന്ത കളുടെ അവസാനം എപ്പോഴോ ഒന്നു മയങ്ങി .പോസ്റ്മാന്‍ വന്നു സൈക്കിള്‍ ബെല്ലടിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്അയാള്‍ തന്ന കവര്‍ വാങ്ങി പൊട്ടിച്ചു നോക്കി . നാളത്തെ കുടി കാഴ്ചക്ക് ഉള്ള അറിയിപ്പാണ് .''എന്താ ഉണ്ണി ഇതും വെറുതെ ആകുമോ അയാളുടെ ചോദ്യം എന്നെ വല്ലതെ ദേഷ്യപെടുത്തി. ഇത് കിട്ടും എന്‍റെ മനസു പറയുന്നു .രാത്രിയില്‍ എനിക്ക് പോകാനുള്ള സാധനങ്ങള്‍ എല്ലാ എടുത്തു ബാഗില്‍ വെച്ചു .ശുഭ പ്രതീക്ഷയുമായി ഞാന്‍ ഉറങ്ങാന്‍ കിടന്നു .ദുരെ വയലില്‍ നിന്നും ഒരു പെരുമഴ ഇരച്ചു വരുന്നുണ്ടായിരിന്നു അത് എന്‍റെ വീടിനെ വിഴുങ്ങാന്‍ പോകുന്നതായി എനിക്ക് തോന്നി .ഞാന്‍ പതിയെ തലയിണക്കടിയില്‍ നിന്നും എന്‍റെ തത്വശ്രസ്ത്രത്തിന്റെ പുസ്തകം എടുത്തു എന്‍റെ നെഞ്ചോടു ചേര്‍ത്ത് കണ്ണുകള്‍ ഇറുക്കി അടച്ചു . . ഒരു വലിയ ഭീകരമായ ശബ്ദത്തോടെ മഴ എന്‍റെ വീടിനെ വിഴുങ്ങി എന്‍റെ ചിന്തകളെയും .............

1 അഭിപ്രായം:

  1. സ്വപ്നങ്ങളുടെ പെരുമഴ ആ മനസ്സിലും....
    പിന്നെ ഇയളുടെ വരികളിലെ ഗ്രാമവും
    ചെമ്മണ്‍ പാതയിലൂറ്റെ വയലിനപ്പുറമുള്ള വീടും എനിക്കേറെ പരിചയമുള്ളതായി തോന്നി.....

    മറുപടിഇല്ലാതാക്കൂ